Home » General » Page 16

Category: General

Post
RBI Governor Resigns: RBI ഗവര്‍ണര്‍ ഉര്‍ജിത് പട്ടേൽ രാജിവച്ചു

RBI Governor Resigns: RBI ഗവര്‍ണര്‍ ഉര്‍ജിത് പട്ടേൽ രാജിവച്ചു

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഗവര്‍ണർ ഉര്‍ജിത് പട്ടേൽ രാജിവച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് വരി മാത്രമാണ് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കുന്നതിന് തലേദിവസം വന്നിരിക്കുന്ന രാജി സര്‍ക്കാരിന് ഏറെ തിരിച്ചടിയായിരിക്കുകയാണ്.
നോട്ട് നിരോധനത്തനുശേഷം കേന്ദ്രസർക്കാരുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിൽ നിന്ന് ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട നാലാമത്തെ ഉന്നതനാണ് രാജിവയ്ക്കുന്നത്. കാലാവധി അവസാനിക്കും മുമ്പ് രാജിവയ്ക്കുന്ന ആദ്യത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറാണിദ്ദേഹം.
2019 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. 2016 സെപ്റ്റംബര്‍ 4-നാണ് അദ്ദേഹം രഘുറാം രാജന് പിന്നാലെ ചുമതലയേറ്റത്. റിസര്‍വ് ബാങ്കിന്‍റെ അധികാരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നതിനെതിരെ പൂര്‍ണ്ണ എതിര്‍പ്പ് അദ്ദേഹം മുമ്പ് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നേരിട്ട് ബാങ്കുകളുടെ യോഗം വിളിച്ച് പലിശ ഉത്തരവിറക്കിയ സംഭവമായിരുന്നു അ..

Post
ഞാന്‍ പ്രകാശനിലെ ഗാനം എത്തി; ‘ഓമല്‍ താമര കണ്ണല്ലേ…’

ഞാന്‍ പ്രകാശനിലെ ഗാനം എത്തി; ‘ഓമല്‍ താമര കണ്ണല്ലേ…’

'ഒരു ഇന്ത്യൻ പ്രണയ കഥ ' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമായ 'ഞാന്‍ പ്രകാശനി'ലെ പുതിയ ഗാനം പുറത്ത് വിട്ടു. ‘ഓമല്‍ താമര കണ്ണല്ലേ’.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യദു എസ് മാരാരും ഷാന്‍ റഹ്മാനും ചേര്‍ന്നാണ്. ഹരിനാരായണൻ്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശൻ. ലിറിക്കല്‍ വീഡിയോയിൽ നാട്ടിൻപുറത്ത് ചുറ്റിക്കറങ്ങുന്ന പ്രകാശനംയാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിനാറ് വര്‍ഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഞാന്‍ പ്രകാശനിലെ ഗാനം എത്തി ‘ഓമല്‍ താമര കണ്ണല്ലേ’..X
ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് പി.ആര്‍ ആകാശ് എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. 24X7 , അരവിന്ദൻ്റെ അതിഥികള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരു..

Post
‘ഒടിയന്‍’ വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് റഹീം

‘ഒടിയന്‍’ വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് റഹീം

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന 'ഒടിയൻ' സിനിമ തടയാൻ ഡി.വൈ.എഫ്.ഐ ഒരുങ്ങുന്നു എന്ന വ്യാജ പ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രംഗത്ത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാഥാർഥ്യത്തിൻ്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം. റഹീം ഫേസ്ബുക്കിൽ കുറിച്ചു. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡി.ജി.പി.ക്ക് പരാതി നല്‍കും. എഎ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മോഹന്‍ലാലിൻ്റെ പുതിയ തിയേറ്റര്‍ ആയ ലാല്‍ സിനി പ്ലസ്സില്‍ ഒടിയന്‍ റിലീസ് ചെയ്യാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ല എന്ന് കാട്ടിയായിരുന്നു ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മോഹൻലാൽ അനധികൃതമായി സ്ഥലം കൈയ്യേറിയാണ് തീയേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താൽ തന്നെ തീയേറ്റര്‍ പ്രവര്‍ത്തിക്കാനോ സിനിമ റിലീസ് ചെ..

Post
അവഞ്ചേഴ്സ് ക്ലൈമാക്സിലേക്ക്; നാലാം ഭാഗം ട്രെയിലറെത്തി

അവഞ്ചേഴ്സ് ക്ലൈമാക്സിലേക്ക്; നാലാം ഭാഗം ട്രെയിലറെത്തി

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ഹരമാണ് മാ‍ർവൽ സിനിമകൾ. അവഞ്ചേഴ്സ് സീരിസിലെ ചിത്രങ്ങൾക്കായി കാത്തിരിപ്പിലാണ് ലോകം. ഇപ്പോഴിതാ അവഞ്ചേഴ്‌സ് നാലാം ഭാഗവും ഇൻഫിനിറ്റിവാറിൻ്റെ തുടർച്ചയുമായ ‘എന്‍ഡ് ഗെയിം ട്രെയില‍ർ പുറത്തിറങ്ങി. 2019 ഏപ്രിലിൽ ചിത്രം തീയേറ്ററുകളിലെത്തും. ഇൻഫിനിറ്റി വാറിൽ താനോസെന്ന വില്ലൻ കഥാപാത്രവുമായി ഏറ്റുമുട്ടി സൂപ്പ‍ർ ഹീറോകൾ പരാജയപ്പെട്ടിരുന്നു
X
എന്നാൽ എൻഡ് ഗെയിമിൽ സൂപ്പ‍ർ ഹീറോകളുടെ ആധിപത്യമായിരിക്കുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന. മാത്രമല്ല എൻഡ് ഗെയിമോടെ സീരീസ് അവസാനിക്കാനും സാധ്യതയുണ്ട്. റസ്സോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ചിത്രം ലോകം മുഴുവൻ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കും. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഇന്ത്യൻ ബോക്സോഫീസുകളിൽ നിന്ന് മാത്രം കോടികളാണ് നേടിയത്. അവഞ്ചേഴ്‌സ് നാലാംഭാഗത്തിലൂടെ ഗംഭീര ക്ലൈമാക്സിനായി കാത്തിരിക്കുകയാണ് സിനിമ ലോകം

Post
IFFK 2018: മത്സരവിഭാഗം സിനിമകള്‍ ഇന്ന് മുതല്‍ കാണാം

IFFK 2018: മത്സരവിഭാഗം സിനിമകള്‍ ഇന്ന് മുതല്‍ കാണാം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗം സിനിമകളുടെ പ്രദര്‍ശനം ഇന്നാരംഭിക്കും. ഇന്ന് നാല് സിനിമകളാണ് പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങള്‍ പരിശോധിക്കാം.
ടാഗോര്‍ തീയേറ്റര്‍ - രാവിലെ 11.30
ഡെബ്റ്റ്/വുൽസറ്റ് സരഷോഗു (Debt/Borc)
തുർക്കി, ഭാഷ: ടർക്കിഷ്
ചെറിയൊരു പ്രിന്റിങ് കടയിൽ ജോലി നോക്കുകയാണ് തുഫാൻ. ഭാര്യ മുക്കദസിനോടും മകൾ സിംഗെയോടുമൊപ്പം എസ്കിഷെറിലാണ് തുഫാൻ താമസിക്കുന്നത്. ഒരു രാത്രി തുഫാന്റെ അയൽപക്കത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഹുരിയെ രോഗാതുരയാകുന്നു. അവളുടെ പരിചരണം ഏറ്റെടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പട്ടതിന്റെ അടിസ്ഥാനത്തിൽ തുഫാൻ പരിചരിക്കാൻ തയ്യാറാകുന്നു. തുടർന്ന് തുഫാനുണ്ടാകുന്ന വെല്ലുവിളികളാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.
ടാഗോര്‍ തീയേറ്റര്‍ - ഉച്ചയ്‍ക്ക് 02.15
ദി ബെഡ്/മോണിക്ക ലൊറാന (The Bed/La Cama)
അർജ്ജന്റീന, ഭാഷ: സ്പാനിഷ്
മുപ്പതുവർഷത്തെ ദാമ്പത്യത്തിനു ശേഷം ജോർജ്ജും മാബേലും വേർപിരിയാൻ തീരുമാനിക്കുന്നു. ഇണകളായി ജീവിക്കുന്നതിന്റെ അവസാന മണിക്കൂറിലാണ് അവർ. അവർ താമസിക്കുന്ന വീട് വിൽക്കുകയും വീട്ടുപകരണങ്ങൾ ഒഴിവാക്കാനും തീരുമാനിക്കുന്നു. വേർപിരിയലിന്റെ അവസാന മണിക്കൂറുകളിൽ അവർ ..

Post
ഈ മേളയുടെ സിഗ്നേച്ചർ ഫിലിമിനു പിന്നിൽ ഇയാളാണ്

ഈ മേളയുടെ സിഗ്നേച്ചർ ഫിലിമിനു പിന്നിൽ ഇയാളാണ്

തിരുവനന്തപുരം: സിമന്റ് എന്നു പേരുള്ള പരസ്യ കമ്പനി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിം നിയോഗിക്കപ്പെട്ടത് യാദൃശ്ചികമായാവാം. കാരണം, റീ ബിൽഡ് കേരള എന്ന വിഷയമാണ് അരുൺ ശ്രീപാദത്തിനും സംഘത്തിനും ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ ഫിലിം നിർമ്മിക്കുന്നതിനായി ലഭിച്ചത്. 40 സെക്കന്റുള്ള സിഗ്നേച്ചർ ഫിലിമിലൂടെ കേരളത്തെ പുഃനർ നിർമ്മിക്കുക എന്ന ആശയം സിമന്റ് അവധാനതയോടെ നിർവ്വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനെട്ട് വർഷമായി പരസ്യ, ആനിമേഷൻ സിനിമാ നിർമ്മാണ രംഗത്ത് സജീവമാണ് ചങ്ങനാശ്ശേരിക്കാരനായ അരുൺ ശ്രീപാദം. അരുണിന്റെ ബെംഗളുരു ആസ്ഥാനമായുള്ള സിമന്റ് എന്ന പരസ്യ കമ്പനിയാണ് ഇക്കുറി അന്താരാഷ്ട്ര സിനിമാ മേളയ്ക്കുവേണ്ടി സിഗ്നേച്ചർ ഫിലിം നിർമ്മിച്ചത്. ഇരുപത് ദിവത്തോളം വേണ്ടിവന്നു സിനിമ നിർമ്മിക്കാൻ.
പ്രളയകാലത്ത് മനുഷ്യർ തമ്മിലുണ്ടായിരുന്ന ഐക്യവും ഒത്തൊരുമയും ഒന്നുകൂടി ഓർമ്മിപ്പിക്കാനാണ് ഞങ്ങൾ സിഗ്നേച്ചർ ഫിലിമിലൂടെ ശ്രമിച്ചത്. പുഃനർ നിർമ്മാണ സമയത്തും അന്നുണ്ടായിരുന്ന അതേ ഐക്യം ആവശ്യമാണല്ലോ. അരുൺ ശ്രീപാദം സമയം മലയാളത്തോടു പറഞ്ഞു.
പ്രളയം അനുഭവിച്ചു കടന്നുവന്ന ഒരു സമൂഹമല്ലേ നമ്മുടേത്. അതുകൊണ്ടുതന്നെ സിഗ്നേച്ചർ ഫിലിം പ്ര..

Post
കേദാര്‍നാഥിന് ഉത്തരാഖണ്ഡിൽ നിരോധനം

കേദാര്‍നാഥിന് ഉത്തരാഖണ്ഡിൽ നിരോധനം

റായ്പൂര്‍: ബോളിവുഡ് ചിത്രം കേദാര്‍നാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധനം. ത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സംഘപരിവാർ ആരോപണം. ഹിന്ദു മുസ്ലീം പ്രണയമാണ് പ്രമേയം. സുഷാന്ത് സിങ് രാജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2015ലെ ഉത്തരാഖണ്ഡ് പ്രളയത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. ക്രമസമാധാന നിലയും പരിഗണിച്ചാണ് നിരോദനമെന്ന് സംസ്ഥാന ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു. ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് സന്യാസി സംഘടനയുടെ കേദാര്‍ സഭയുടെ അധ്യക്ഷന്‍ വിദോദ് ശുഭ മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായ നായികയും മുസ്‌ലിം ചുമട്ടുതൊഴിലാളിയായ നായകനും പ്രണയത്തിലാകുന്നതാണ് വിവാദ വിഷയമായത്. സിനിമ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതെന്നാണ് ആരോപണം

Post
മാമൻ്റെയും കുഞ്ഞാവയുടെയും കുസൃതിക്കഥകളുമായി ‘കുട്ടിമാമ’

മാമൻ്റെയും കുഞ്ഞാവയുടെയും കുസൃതിക്കഥകളുമായി ‘കുട്ടിമാമ’

ഇന്ന് 'പെങ്ങളുടെ മക്കളും പത്തിമാമനും' ട്രോളുകളിലെ സ്ഥിരംകാഴ്ചകളാണ്. ഇതേ ആശയം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ദൃശ്യാവിഷ്കരിച്ച് എത്തുകയാണ്. 'കുട്ടിമാമ' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന വെബ് സീരീസിന് നാളെ തുടക്കമാകും. സുഹൃത്തുക്കൾ ചേര്‍ന്ന് ഒരുക്കിയ പ്രൊഡക്ഷൻ കമ്പനി ആയ ആഡ് ലാബ് പ്രൊഡക്ഷൻസാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. മീര രാമചന്ദ്രനാണ് ഈ മിനി വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. കുര്യാച്ചൻ മാനുവേലാണ് 'കുട്ടിമാമ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'ഡിസംബര്‍ ഒൻപത് രാവിലെ ഒൻപത് മണിയോടെയാണ് 'കുട്ടിമാമ' മിനി വെബ് സീരീസ് ടെലികാസ്റ്റിങ് ആരംഭിക്കുക. സമകാലിക പ്രശ്നങ്ങൾ കോര്‍ത്തിണക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ എത്രത്തോളം എപ്പിസോഡ് വേണമെങ്കിലും പോകാമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. തികച്ചും തമാശ കലര്‍ത്തിയാണ് 'കുട്ടിമാമ' ഒരുക്കിയിരിക്കുന്നത്.'
'കുട്ടിയായി അഭിനയിക്കുന്നത് നിയോണ എന്ന കുട്ടിയാണ്. മാമനായി അഭിനയിച്ചിരിക്കുന്നത് അരവിന്ദ് ആണ്.'
'കുട്ടികളാകുമ്പോൾ അവര്‍ക്ക് എന്തിനോടും സ്വാഭാവികമായുണ്ടാകാവുന്ന സം..

Post
‘നിൻ്റെ ഉമ്മയുടെ നമ്പർ ഇങ്ങ് താ!’: പിന്നാലെ നടന്നവനോട് അവൾ… പിന്നെ നടന്നത്?

‘നിൻ്റെ ഉമ്മയുടെ നമ്പർ ഇങ്ങ് താ!’: പിന്നാലെ നടന്നവനോട് അവൾ… പിന്നെ നടന്നത്?

യൂട്യൂബിൽ ഇപ്പോൾ ട്രെൻ്റിങ് ലിസ്റ്റിലുള്ളത് ഒരു പ്രണയാഭ്യര്‍ത്ഥനയാണ്. 'കാന്താരി കാമുകി' എന്ന ഹ്രസ്വ ചിത്രത്തിലെ രംഗം കാണാനായി ഒട്ടേറെ പേരാണ് യൂട്യൂബിൽ 'കാമുകി'യെ തേടിയെത്തുന്നത്. പ്ലസ്ടു കാലഘട്ടത്തിൽ രണ്ടു മതസ്ഥരായ കുട്ടികൾ ആരംഭിക്കുന്ന പ്രണയത്തോടെയാണ് 'കാന്താരി കാമുകി' തുടങ്ങുന്നത്.
എന്നാൽ മതഭ്രാന്തുള്ളവരായിരുന്നില്ല അവര്‍. തങ്ങളുടെ വിശ്വാസങ്ങളിൽ നിലനിന്നുകൊണ്ട് അവര്‍ പരസ്പരം വര്‍ഷങ്ങളോളം പ്രണയിച്ചു. ഒടുവിൽ വിവാഹിതരായി. ഇതാണ് 'കാന്താരി കാമുകി'യുടെ ഇതിവൃത്തം. എന്നാൽ ഇതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് മറ്റൊരു സന്ദര്‍ഭമാണ്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ അവനോട് ഒടുവിൽ അവൾ തുറന്ന് പ്രണയം തുറന്ന് പറഞ്ഞ നിമിഷം.
പ്രണയാര്‍ദ്രമായ വൈറൽ സംഭാഷണ ശകലങ്ങൾ അത്രമേൽ ശ്രദ്ധേയമാണ്. യൂട്യൂബ് കമൻ്റുകളിൽ നിറയുന്നതും അത് തന്നെ. എന്താണ് അവൾ അവനോട് പറഞ്ഞതെന്നറിയേണ്ടേ...
X
പ്രണയത്തിന് ജാതിയോ മതമോ ഉണ്ടോ. ജാതിയും മതവും നോക്കി പ്രേമിക്കാന്‍ പറ്റുമോ, അങ്ങനെ ചെയ്താല്‍ അതിനെ പ്രേമം എന്ന് വിളിക്കാന്‍ പറ്റുമോ എന്നും ഈ ഹ്രസ്വചിത്രം പ്രേക്ഷകരോട് ചോദിക്കുന്നു.
'കാന്താരി കാമുക..

Post
മുങ്ങുന്ന കപ്പലാണ് ബംഗാള്‍ സിനിമയെന്ന് കൊണാര്‍ക് മുഖര്‍ജി

മുങ്ങുന്ന കപ്പലാണ് ബംഗാള്‍ സിനിമയെന്ന് കൊണാര്‍ക് മുഖര്‍ജി

തിരുവനന്തപുരം: ബംഗാൾ സിനിമ മുങ്ങുന്ന കപ്പലാണെന്ന് ബംഗാളി സംവിധായകന്‍ കൊണാര്‍ക് മുഖര്‍ജി. നന്ദന്‍ തിയേറ്റര്‍ സമുച്ചയത്തില്‍ റേയുടെ ചിത്രങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കാനാകാത്ത അവസ്ഥയാണെന്ന് കൊണാര്‍ക് മുഖര്‍ജി പറഞ്ഞു. സ്വതന്ത്ര സിനിമകള്‍ക്കുള്ള വേദിയായി സത്യജിത് മുന്‍കൈയെടുത്ത് സ്ഥാപിച്ച തീയേറ്ററാണ് നന്ദന്‍ തിയേറ്റര്‍ സമുച്ചയം.
ബംഗാളി സര്‍ക്കാരിൻ്റേത് കലാമൂല്യമുള്ള ചിത്രങ്ങളെ അവഗണിക്കുന്ന നിലപാടാണ്. കലാരംഗത്ത് സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും കൊണാര്‍ക്ക് ചൂണ്ടിക്കാട്ടി. ഇത് ബംഗാളിലെ സിനിമാരംഗത്തെ ആകെ മുങ്ങുന്ന കപ്പലാക്കി മാറ്റിയിരിക്കുകയാണെന്ന് കൊണാര്‍ക്ക് മുഖര്‍ജി പറഞ്ഞു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അസമീസ് സംവിധായിക ബോബി ശര്‍മ്മ ബറുവയുടെ വാക്കുകളും മാധ്യമശ്രദ്ധ ആകര്‍ഷിച്ചു. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ കലാമൂല്യമുള്ള ചിത്രങ്ങളുടെ നിലനില്‍പ്പിന് ഐ.എഫ്.എഫ്.കെ പോലുള്ള വേദികളാണ് സംവിധായകരുടെ ഏക പ്രതീക്ഷയെന്ന് അവര്‍ വ്യക്തമാക്കി.
മലയാള ചിത്രം ഉടലാഴത്തിൻ്റെ സംവിധായകകന്‍ ..