അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍തിരുവനന്തപുരം: അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ ഇന്നലെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തുറമുഖ ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ധനകാര്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം.
സസ്‌പെന്‍ഷന്‍ അന്യായമാണെന്നു ചൂണ്ടികാട്ടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചതോടെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചത്. അനുവാദമില്ലാതെ പുസ്തകമെഴുതി, അന്വേഷണത്തിലിരിക്കുന്ന കേസിന്‍റെ കാര്യങ്ങളടക്കം ഉള്ളടമാക്കിയ നടപടിയില്‍ അന്വേഷണ കമ്മീഷന്‍ നടപടികളും തുടരുകയാണ്.
ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് ഇതുവരെയും ഹാജരായില്ലെന്നു കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നീട്ടാനുള്ള അനുമതിയ..
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍
സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!
സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു.
വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സൽക്കാര൦ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ചെറിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്താണ് ഇരുവരും പ്രണയത്തിലായത്.
ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്.
തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്.
വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയതോടെയാണ് ചാരുലതയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം പ്രണയവാർത്ത സഞ്ജു പരസ്യമാക്കിയത്.
കേരള ക്രിക്കറ്റ് ടീമിൽ അംഗമായ സഞ്ജു സാംസൺ, 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരായ ട്വന്‍റി-20 മൽസരത്തിലൂടെ ദേശീയ ടീം ജഴ്സിയിലും അരങ്ങേറി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾ..
മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍
മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ന്യൂഡല്‍ഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ മരണമടഞ്ഞ പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും കത്തുനല്‍കി. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ ലിനി മരണമടഞ്ഞത്.
ശബരിമല ദര്‍ശനം: ആന്ധ്രാ സ്വദേശിനി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു
ശബരിമല ദര്‍ശനം: ആന്ധ്രാ സ്വദേശിനി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചുഎരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പൊലീസ് ഇവരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന്‍ ഇവര്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു.
നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്. എരുമേലിയില്‍ സ്ത്രീ യാത്ര അവസാനിപ്പിച്ചു. ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യപിച്ചിരുന്നു.
പിഴ ഈടാക്കൽ: പൊതുമേഖലാ ബാങ്കുകൾ നേടിയത് 10000 കോടി രൂപ
മുംബൈ: രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഇടയാക്കിയത് പതിനായിരം കോടി രൂപ. സേവിങ്‌സ് അകൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്തവരിൽ നിന്നാണ് ബാങ്കുകൾ പണം തട്ടിയെടുത്തത്. സൗജന്യ സേവനത്തിന് പുറമെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചതിന് അധിക ചാർജ് ഈടാക്കിയതും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മൂന്നര വർഷത്തിനിടയിലാണ് ഇത്രയും ഭീമമായ തുക പൊതുമേഖലാ ബാങ്കുകൾ സ്വന്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഈ കണക്കുകൾ വ്യക്തമാക്കുന്ന രേഖ കഴിഞ്ഞദിവസം പാർലമെന്റിൽ ധനകാര്യമന്ത്രാലയം സമർപ്പിച്ചു. 2012 ൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഈടാക്കുന്ന രീതി എസ്ബിഐ നിർത്തലാക്കിയിരുന്നു. എന്നാൽ, 2017 ൽ ആ നിയമം വീണ്ടും പ്രാബല്യത്തിൽ വന്നു. ജൻ ധൻ അകൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യം ഇല്ല. ധനകര്യ മന്ത്രാലയമാണ് ദിബിയേന്തു അധികാരി എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴ എസ്ബിഐ കുറച്ചതായും ധനമന്ത്രാലയം രേഖകളിൽ കാണിക്കുന്നുണ്ട്.
രാത്രി 11.30 യ്ക്കും ടോൾ പ്ലാസയില്‍ വന്‍ തിരക്ക്;കളക്ടര്‍ അനുപമ എത്തി ടോള്‍ബൂത്ത് തുറന്നു കൊടുത്തു
രാത്രി 11.30 യ്ക്കും ടോൾ പ്ലാസയില്‍ വന്‍ തിരക്ക്;കളക്ടര്‍ അനുപമ എത്തി ടോള്‍ബൂത്ത് തുറന്നു കൊടുത്തു പ..
ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി
ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി പത്തനംതിട്ട: ശബരിമല ദര്‍..
അനധികൃത അവധി: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
അനധികൃത അവധി: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു തിരുവനന്തപുരം: മെഡിക്ക..
വനിതാമതില്‍; ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പത്രക്കുറിപ്പ്
വനിതാമതില്‍; ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പത്രക്കുറിപ്പ് തിരുവനന്തപുരം: വനിതാമത..
ഡോക്ടര്‍മാര്‍ പറഞ്ഞു, കുഞ്ഞുങ്ങളുണ്ടാകില്ല; ഒടുവില്‍ സംഭവിച്ചത്!!
ഡോക്ടര്‍മാര്‍ പറഞ്ഞു, കുഞ്ഞുങ്ങളുണ്ടാകില്ല; ഒടുവില്‍ സംഭവിച്ചത്!!കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ ഒരുപാട് വേദനിച്ചവരാണ് ടെക്സാസിലെ ഡാലസിലുള്ള നാദിയ-റോബി ഷെര്‍വിന്‍ ദമ്പതികള്‍. എന്നാല്‍, ആ ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് രണ്ട് വര്‍ഷത്തിനിടെ അവര്‍ക്ക് പിറന്നത് അഞ്ച് കുഞ്ഞുങ്ങളാണ്.
നാദിയ-റോബി ഷെര്‍വിന്‍ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷമായിരുന്നു. എന്നിട്ടും കുട്ടികളുണ്ടാകാത്തതിനാലാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.
പരിശോധനയില്‍ നാദിയയ്ക്ക് അണ്ഡാശയത്തില്‍ മുപ്പത്തിയേഴോളം സിസ്റ്റുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതിനാലാണ് ഗര്‍ഭധാരണം നടക്കാത്തതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
പക്ഷെ, കുഞ്ഞുങ്ങള്‍ വേണമെന്ന രണ്ടുപേരുടെയും ആഗ്രഹം അതുപോലെ തന്നെ നിലനിന്നു. അതുകൊണ്ടുതന്നെ ചികിത്സ നിര്‍ത്താനും ഇരുവരും തയ്യാറായതുമില്ല. ഒരു വര്‍ഷം ചികിത്സ തുടര്‍ന്നു. പക്ഷെ, നിരാശയായിരുന്നു ഫലം.
പിന്നീടാണ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാനുള്ള ചികിത്സ തുടങ്ങിയത്. അവരെത്തന്നെ ഞെട്ടിച്ചുകൊണ്ട് ചികിത്സ തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നാദിയ ഗര്‍ഭിണിയായി. ആദ്യത്തെ സ്കാനിങ്ങില്..