Author: News Desk

Post
ദുബായിൽ ചരിത്ര സന്ദർശനത്തിനൊരുങ്ങി മാർപാപ്പ

ദുബായിൽ ചരിത്ര സന്ദർശനത്തിനൊരുങ്ങി മാർപാപ്പ

അബുദാബി : ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം യുഎഇ സന്ദ‍ർശിക്കാനൊരുങ്ങുന്നു. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദ് വത്തിക്കാനിലെത്തി ക്ഷണിച്ചതിനെത്തുട‍ർന്നാണ് മാ‍ർപാപ്പ ഗൾഫ് സന്ദ‍‍ർശിക്കാനൊരുങ്ങുന്നത്.
We welcome the news of Pope Francis' visit to the United Arab Emirates next February - a visit that will strengthen… https://t.co/YSHwgyZ6T4
— HH Sheikh Mohammed (@HHShkMohd) 1544095337000
മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ഇൻ്റ‍ർ‍നാഷണല്‍ ഇൻ്റ‍ർഫെയ്ത്ത് സമ്മേളനത്തിലും മതേതര സംവാദങ്ങള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും പോപ്പിൻ്റെ സന്ദര്‍ശനം സഹായിക്കുമെന്ന് ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി. ഫെബ്രുവരി മാസത്തിലായിരിക്കും പോപ്പിൻ്റെ സന്ദ‍ർശനം. ചരിത്ര സന്ദര്‍ശനത്തെ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ കുറിച്ചു

Post
അഷ്ടലക്ഷ്മീ പൂജയുടെ പ്രത്യേകതകൾ അറിയാം

അഷ്ടലക്ഷ്മീ പൂജയുടെ പ്രത്യേകതകൾ അറിയാം

ഹിന്ദു വിശ്വാസമനുസരിച്ച് വിഷ്ണു പത്നിയായ ലക്ഷ്മീ ദേവി സർവൈശ്വര്യത്തിൻ്റെ പ്രതീകമാണ്. ലക്ഷ്മീ ദേവിയുടെ അംശാവതാമായാണ് അഷ്ടലക്ഷ്മി സങ്കൽപ്പെത്തക്കുറിച്ച് പറയുന്നത്. ലക്ഷ്മിയുടെ എട്ടു ഭാവങ്ങളാണിതിൽ വ്യാഖാനിക്കപ്പെടുന്നത്. വൈകുണ്ഠത്തിൽ വിഷ്മു സമേതയായിരിക്കുന്ന ലക്ഷ്മിയാണ് ആദ്യലക്ഷ്മി.
ധാന്യലക്ഷ്മി ധന സമൃദ്ധിയുടെ പ്രതീകമാണ്. ധൈര്യവും ശക്തിയും പ്രദാനം ചെയ്യുന്നതാണ് ധൈര്യലക്ഷ്മി. ഉത്തമസന്താനങ്ങലെ പ്രധാനം ചെയ്യുന്ന ശക്തിയാണ് സന്താനലക്ഷ്മി. ജീവിത വിജയത്തിനും പ്രതിസന്ധിഘട്ടത്തിലും വിജയലക്ഷ്മിയെ പൂജിക്കാം. കയ്യിൽ താമരയും ഇരുവശത്ത് ആനകളുമായി പാലാഴി മഛനത്തിൽ ഉയർന്നു വന്ന അവതാരമാണ് ഗജ ലക്ഷ്മി. ഭക്ഷണവും ആരോഗ്യവും പ്രധാനം ചെയ്യുന്നതാണ് ധാന്യലക്ഷ്മി. അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാസമയത്ത് അഷ്ടലക്ഷ്മീസ്തോത്രം വിളക്കിന് മുമ്പിൽ നിന്ന് ചെല്ലിയാൽ ഐശ്വര്യവും അനുഗ്രഹവും ധാരാളം ലഭിക്കുന്നു

Post
ബാറില്‍ മദ്യപിക്കാന്‍ എത്തിയയാള്‍ കൊല്ലപ്പെട്ട നിലയില്‍; സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റഡിയില്‍

ബാറില്‍ മദ്യപിക്കാന്‍ എത്തിയയാള്‍ കൊല്ലപ്പെട്ട നിലയില്‍; സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റഡിയില്‍

ബാറില്‍ മദ്യപിക്കാന്‍ എത്തിയയാള്‍ കൊല്ലപ്പെട്ട നിലയില്‍; സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റഡിയില്‍ താമര..

Post
ദീപ നിഷാന്ത് വിധി നിർണയം നടത്തിയ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം

ദീപ നിഷാന്ത് വിധി നിർണയം നടത്തിയ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം

ആലപ്പുഴ: ദീപ നിശാന്ത്​ വിധി നിർണയം നടത്തിയ സംസ്​ഥാന സ്​കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം.​ കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നടപടി. സംഭവത്തിൽ കെ.എസ്​.യു പരാതി നൽകിയിരുന്നു.13 അംഗ ഉന്നതാധികാര സമിതിയാണ്​ പു​നർമൂല്യനിർണയം നടത്തുക.
ഉപന്യാസ മത്സരങ്ങളുടെ മൂല്യനിർണയത്തിന്​ ദീപ നിശാന്ത്​ എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന്​ ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ്​ ബലമായി നീക്കം ചെയ്യുകയ​​ുമായിരുന്നു.

Post
പരിശീലിപ്പിക്കുന്ന അധ്യാപകൻ വിധികർത്താവായെത്തി; കൂടിയാട്ട വേദിയില്‍ സംഘര്‍ഷം

പരിശീലിപ്പിക്കുന്ന അധ്യാപകൻ വിധികർത്താവായെത്തി; കൂടിയാട്ട വേദിയില്‍ സംഘര്‍ഷം

കൂടിയാട്ടം പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ മൽസരത്തിൽ വിധികർത്താവായി വന്നതിനെ തുടർന്ന് സ്കൂൾ കലോൽസവ വേദിയിൽ സംഘർഷം. ആലപ്പുഴ ടീമിന്‍റെ പരിശീലകനെ വിധികര്‍ത്താവാക്കിയതിനെതിരെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ടവേദിയില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേത്തുടർന്ന് പതിനഞ്ചു ടീമുകൾ മത്സരിക്കാൻ തയാറാകാതെ വേദിയിൽ കയറി പ്രതിഷേധിച്ചു.
ആകെ പതിനേഴ് ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. വിധികര്‍ത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് മറ്റ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. എന്നാല്‍, മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇടപെടാമെന്നുമായിരുന്നു ഡി ഡി യുടെ വിശദീകരണം.
മത്സരാർഥികള്‍ റോഡ് ഉപരോധിക്കുവാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. ഒന്നാം വേദിയിലേയ്ക്ക് പ്രകടനവുമായി പോയ ഇവെര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും വിദ്യാർഥികളുമായി വാക്കേറ്റമുമുണ്ടായി . ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തുടങ്ങിയ പ്രതിഷേധം അഞ്ചര വരെ നീണ്ടു. പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ മാറ്റിയത്.

Post
ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ ഡിസംബർ 12 വരെ നീട്ടി. ബി.ജെ.പിയുടെ നിരോധനാജ്ഞ ലംഘനവും സന്നിധാനത്തെ നാമജപവും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട്​ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു.
നേരത്തേ ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസ്സമുണ്ടാക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു
അതേസമയം, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ്​ എൻ. ശിവരാജൻ ഉൾ​പ്പെടെ ഒമ്പതുപേരെ പൊലീസ്​ അറസ്​റ്റു ചെയ്​തു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന മാർഗ നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് പോലീസ്.

Post
പ്രതിഷേധത്തിനിടയിലും വിധി നിര്‍ണ്ണയം നടത്തി ദീപ നിശാന്ത് മടങ്ങി

പ്രതിഷേധത്തിനിടയിലും വിധി നിര്‍ണ്ണയം നടത്തി ദീപ നിശാന്ത് മടങ്ങി

ആലപ്പുഴ: പ്രതിഷേധം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തിലാണ് ദീപ നിശാന്ത് വിധി നിര്‍ണ്ണയം നടത്തി മടങ്ങിയത്. സംസ്ഥാന കലോല്‍സവത്തില്‍ മലയാളം ഉപന്യാസ മല്‍സരത്തില്‍ വിധി കര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ ഇന്നു രാവിലെ തന്നെ പ്രതിഷേധവുമായി എബിവിപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്ന് മല്‍സരത്തിന്റെ വേദിയും മാറ്റിയിരുന്നു. വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മലയാളം അധ്യാപിക എന്ന നിലയിലാണ് വിധി നിര്‍ണ്ണയത്തിനു വന്നതെന്നും ദീപ പ്രതികരിച്ചു.

Post
കലോല്‍സവത്തില്‍ വിധി കര്‍ത്താവായെത്തിയ ദീപ നിശാന്തിനു നേരെ പ്രതിഷേധം

കലോല്‍സവത്തില്‍ വിധി കര്‍ത്താവായെത്തിയ ദീപ നിശാന്തിനു നേരെ പ്രതിഷേധം

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മലയാളം ഉപന്യാസ വിഭാഗത്തില്‍ വിധികര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ പ്രതിഷേധം. എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തൃശ്ശൂര്‍ കേരളാ വര്‍മ കോളേജിലെ അധ്യാപികയാണ് കവിയും എഴുത്തുകാരിയുമായ ദീപ.
എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപ വിധികര്‍ത്താവായതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാല്‍ ഈ സംഭവത്തില്‍ അവര്‍ മാപ്പു പറഞ്ഞിരുന്നു.പ്രതിഷേധം ഭയന്ന് ദീപ നിശാന്തിനെയും മറ്റു വിധി കര്‍ത്താക്കളെയും സംഭവസ്ഥലത്തു നിന്നും മാറ്റി. എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് അവരെ വിധി കര്‍ത്താവാക്കിയതെന്നും പ്രതിഷേധത്തിന്റെ പേരില്‍ അവരെ മാര്രേണ്ടതില്ലെന്നും സംഘാടകര്‍ അറിയിച്ചു.

Post
പറശ്ശിനിക്കടവ്: ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി; കൂടുതല്‍ പേര്‍ പീഡനത്തിനിരയായതായി സംശയം

പറശ്ശിനിക്കടവ്: ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി; കൂടുതല്‍ പേര്‍ പീഡനത്തിനിരയായതായി സംശയം

പറശ്ശിനിക്കടവ്: ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി; കൂടുതല്‍ പേര്‍ പീഡനത്തിനിരയായതായി സംശയം ..

Post
പീഡനക്കേസിലെ പ്രതി പ്രതിഷേധിക്കാനും മുമ്പില്‍, ഒടുവില്‍ പോലീസ് പിടിയില്‍

പീഡനക്കേസിലെ പ്രതി പ്രതിഷേധിക്കാനും മുമ്പില്‍, ഒടുവില്‍ പോലീസ് പിടിയില്‍

പീഡനക്കേസിലെ പ്രതി പ്രതിഷേധിക്കാനും മുമ്പില്‍, ഒടുവില്‍ പോലീസ് പിടിയില്‍ കണ്ണൂര്‍: പറശ്ശിനിക്കടവ് കൂ..