Home » രണ്ടാം ഇന്നിങ്‌സിലും ക്ഷമ കൈവിടാതെ പൂജാര; ഇന്ത്യയുടെ ലീഡ് 160 കടന്നു

രണ്ടാം ഇന്നിങ്‌സിലും ക്ഷമ കൈവിടാതെ പൂജാര; ഇന്ത്യയുടെ ലീഡ് 160 കടന്നു

രണ്ടാം ഇന്നിങ്‌സിലും ക്ഷമ കൈവിടാതെ പൂജാര; ഇന്ത്യയുടെ ലീഡ് 160 കടന്നു

രണ്ടാം ഇന്നിങ്‌സിലും ക്ഷമ കൈവിടാതെ പൂജാര; ഇന്ത്യയുടെ ലീഡ് 160 കടന്നു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ആധിപത്യം. ഓസീസിനെ ഒന്നാമിന്നിങ്‌സില്‍ 235 റണ്‍സിന് പുറത്താക്കി 15 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 166 റണ്‍സ് ലീഡായി.

രണ്ടാം ഇന്നിങ്‌സിലും ക്ഷമാപൂര്‍വ്വം ബാറ്റുചെയ്ത പൂജാര 40 റണ്‍സുമായി ക്രിസീലുണ്ട്. ഒപ്പം ഒരു റണ്ണുമായി രഹാനെയാണുള്ളത്. 127 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെയായിരുന്നു പൂജാരയുടെ 40 റണ്‍സ്. ഓസീസിനായി സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്‌സില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ ലോകേഷ് രാഹുല്‍-മുരളി വിജയ് സഖ്യം 63 റണ്‍സും മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാര-വിരാട് കോലി സഖ്യം 71 റണ്‍സും നേടി. മുരളി വിജയ് 18 റണ്‍സിന് പുറത്തായപ്പോള്‍ 44 റണ്‍സ് ചേര്‍ത്താണ് ലോകേഷ് രാഹുല്‍ മടങ്ങിയത്. മൂന്നാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിരാട് കോലിയും ക്രീസ് വിട്ടു. 104 പന്തില്‍ മൂന്നു ബൗണ്ടറിയടക്കം 34 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

മൂന്നു വിക്കറ്റുമായി അശ്വിനും ബുംറയും

നേരത്തെ ബുംറയുടേയും അശ്വിന്റേയും ബൗളിങ് മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയയെ 235 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴു വിക്കറ്റിന് 191 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 44 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുകയായിരുന്നു.

Bumrah
Photo Courtesy: BCCI

മിച്ചല്‍ സ്റ്റാര്‍ക്കിനെ (15) ബുംറയും ട്രാവിസ് ഹെഡിനേയും (72) ഹെയ്സെല്‍വുഡിനേയും (0) മുഹമ്മദ് ഷമിയും പുറത്താക്കി. ഇന്ത്യക്കായി ബുംറയും അശ്വിനും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ഷമിയും ഇഷാന്ത് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 167 പന്തില്‍ ആറു ഫോറിന്റെ അകമ്പടിയോടെ 72 റണ്‍സടിച്ച ട്രാവിസ് ഹെഡാണ് ഓസീസിന്റെ സ്‌കോര്‍ 200 കടത്തിയത്. ഹെഡ് തന്നെയാണ് ടോപ്പ് സ്‌കോററും. കരിയറിലെ രണ്ടാമത്തെ മാത്രം അര്‍ദ്ധ സെഞ്ചുറി കണ്ടെത്തിയ ട്രാവിസ് ഹെഡ് ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമാപൂര്‍വ്വം നേരിടുകയായിരുന്നു.

ഓസ്‌ട്രേലിയയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് പുറത്തായി. ഇഷാന്ത് ശര്‍മ്മ ഫിഞ്ചിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. പിന്നീട് മാര്‍കസ് ഹാരിസും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് ഓസീസിനെ കര കയറ്റാന്‍ നോക്കി. എന്നാല്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹാരിസിനെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 57 പന്തില്‍ 26 റണ്‍സായിരുന്നു ഹാരിസിന്റെ സമ്പാദ്യം.

പിന്നീട് ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിന് അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തില്‍ രണ്ട റണ്‍സെടുത്ത മാര്‍ഷിനേയും അശ്വിന്‍ പുറത്താക്കി. അടുത്ത ഊഴം ഉസ്മാന്‍ ഖ്വാജയുടേതായിരുന്നു. 125 പന്ത് നേരിട്ട് ക്ഷമാപൂര്‍വ്വം ബാറ്റുവീശിയ ഖ്വാജ 28 റണ്‍സെടുത്ത് പുറത്തായി. അശ്വിനാണ് വിക്കറ്റ്. ഇതോടെ നാല് വിക്കറ്റിന് 87 റണ്‍സെന്ന നിലയിലായി ഓസീസ്.

പിന്നീട് അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്പും ഹെഡും ഒത്തുചേര്‍ന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34 റണ്‍സുമായി ഹാന്‍ഡ്‌സ്‌കോമ്പ് മടങ്ങിയതോടെ ക്രീസിലെത്തിയ ടിം പെയ്ന്‍ വേഗത്തില്‍ പുറത്തായി. അഞ്ച് റണ്‍സായിരുന്നു സമ്പാദ്യം. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ഹെഡ്, കുമ്മിന്‍സുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.

ishanth sharma
Photo Courtesy: BCCI

പൂജാരയുടെ കരുത്തില്‍ ഇന്ത്യ

പൂജാര പുറത്തെടുത്ത സെഞ്ചുറി പ്രകടനമാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ രക്ഷിച്ചത്. ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ന്നു തരിപ്പണമായ ഇന്ത്യയെ ചേതേശ്വര്‍ പൂജാര കര കയറ്റുകയായിരുന്നു. ഒരു വശത്ത് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ക്ലാസ് ഇന്നിങ്സുമായി പൂജാര പിടിച്ചുനിന്നു. മൂന്നാമതായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സുമടക്കം 123 റണ്‍സാണ് പൂജാര നേടിയത്. പൂജാരയുടെ 16-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.

അമ്പത് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ ക്രീസിലെത്തിയ പൂജാര ഒരുഭാഗത്ത് ചെറുത്ത് നില്‍പ്പ് നടത്തുമ്പോഴും മറുഭാഗത്ത് ഇടവേള വിട്ട് വിക്കറ്റുകള്‍ വീണുകൊണ്ടോയിരുന്നു. 37 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 25 റണ്‍സെടുത്ത ഋഷഭ് പന്തും മാത്രമാണ് പൂജാരയെ കൂടാതെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ ചെറുതായെങ്കിലും പോരാടിയത്. വാലറ്റത്ത് അശ്വിനും 25 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഓസീസിന് വേണ്ടി ഹസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Content Highlights: India vs Australia First Test Cricket Day 3

Original Article

Leave a Reply