Home » ഗോ വധത്തിനെതിരെ കര്‍ശന നടപടിയെന്ന് ആദിത്യനാഥ്; പോലീസുകാരന്റെ കൊലയില്‍ നിശബ്ദത

ഗോ വധത്തിനെതിരെ കര്‍ശന നടപടിയെന്ന് ആദിത്യനാഥ്; പോലീസുകാരന്റെ കൊലയില്‍ നിശബ്ദത

ഗോ വധത്തിനെതിരെ കര്‍ശന നടപടിയെന്ന് ആദിത്യനാഥ്; പോലീസുകാരന്റെ കൊലയില്‍ നിശബ്ദത

ഗോ വധത്തിനെതിരെ കര്‍ശന നടപടിയെന്ന് ആദിത്യനാഥ്; പോലീസുകാരന്റെ കൊലയില്‍ നിശബ്ദത

ലഖ്നൗ: ഗോവധം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലുണ്ടായ കലാപത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിശബ്ദത തുടരുമ്പോഴാണ് പശുക്കളെ കശാപ്പ് ചെയ്തവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബുലന്ദ്ശഹറിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. പശുക്കളെ കശാപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പശുക്കളെ കശാപ്പ് ചെയ്ത സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനിഷ് അവാസ്തി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിര്‍ബന്ധമായും സമയബന്ധിതമായി അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍, കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ് തലയില്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോ പരാമര്‍ശങ്ങളൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക കലാപം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് കലാപത്തിനും കൊലപാതകത്തിനും പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ഇന്‍സ്‌പെക്ടറുടെ സഹോദരിയടക്കമുള്ളവര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 2015-ല്‍ യു.പി.യിലെ ദാദ്രിയില്‍ ബീഫിന്റെപേരില്‍ മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറെന്നതാണ് ഗൂഢാലോചന സംശയിക്കാന്‍ പ്രധാന കാരണം. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു.

സയ്‌ന മേഖലയിലെ മഹൗ ഗ്രാമത്തിലുള്ള വനപ്രദേശത്ത് 30-32 പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരുകൂട്ടമാളുകള്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്‌നയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവര്‍ പോലീസുകാര്‍ക്കെതിരേ കല്ലെറിഞ്ഞു. ചിംഗാര്‍വതി പോലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു.

ബുലന്ദ്ശഹര്‍ കലാപത്തിനുപിന്നില്‍ ബജ്രംഗ്ദള്‍ അടക്കമുള്ള സംഘടനകളാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അടക്കം 27 പേര്‍ക്കെതിരേ കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നാലുപേര്‍ ഇതിനകം അറസ്റ്റിലായി. യോഗേഷ് രാജിനെ പിടികൂടാനായിട്ടില്ല.

Content Highlights: Yogi Adityanath, Cow Slaughter, Bulandshahr, Cop’s murder, Bulandshahr riot, Subodh Kumar Singh

Original Article

Leave a Reply